Tuesday, June 24, 2025
No menu items!
Homeവാർത്തകൾജില്ലാ പഞ്ചായത്ത്‌ ചുരുളിയില്‍ നിര്‍മ്മിച്ച പൊതു ശൗചാലയവും വിശ്രമ കേന്ദ്രവും കാടുകയറി നശിക്കുന്നു

ജില്ലാ പഞ്ചായത്ത്‌ ചുരുളിയില്‍ നിര്‍മ്മിച്ച പൊതു ശൗചാലയവും വിശ്രമ കേന്ദ്രവും കാടുകയറി നശിക്കുന്നു

ചെറുതോണി: ജില്ലാ പഞ്ചായത്ത്‌ ചുരുളിയില്‍ നിര്‍മ്മിച്ച പൊതു ശൗചാലയവും വിശ്രമ കേന്ദ്രവും കാടുകയറി നശിക്കുന്നു. ശൗചാലയം നിര്‍മിച്ച്‌ ഉദ്‌ഘാടനം പോലും നടത്താതെ കാട് കയറി നശിക്കുകയാണ്.

2017-18 സാമ്ബത്തിക വര്‍ഷത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ ശുചിത്വ മിഷന്‍ ഫണ്ടുപയോഗിച്ച്‌ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിയില്‍ നിര്‍മിച്ച പൊതു ശൗചാലയം നാലുവര്‍ഷം പിന്നിടുമ്ബോഴും ജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കാത്തത്.
14 ലക്ഷം രൂപ മുതല്‍മുടക്കിയാണ്‌ ശൗചാലയം നിര്‍മിച്ചത്‌. പ്രളയബാധിത മേഖലയായ ചുരുളിയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗത്താണ്‌ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌.

അടിമാലി – കുമളി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക്‌ ഉപയോഗിക്കുവാന്‍ വേണ്ടിയാണ്‌ ശൗചാലയം പണിതത്‌. എന്നാല്‍ അടിമാലി, കുമളി ദേശിയപാതയിലെ അപകട വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോലും പറ്റാത്ത സ്‌ഥലത്താണ്‌ ഇതിന്റെ നിര്‍മാണം. 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ചേലച്ചുവട്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ കംഫര്‍ട്ട്‌ സ്‌റ്റേഷനുണ്ട് ചുരുളിക്ക്‌ സമീപം സൗകര്യമില്ലാത്ത സ്‌ഥലത്തണ് ശൗചാലയം നിര്‍മിച്ചതെന്ന്‌ നാട്ടുകാര്‍ പറയുന്നു. പൊതു ശൗചാലയം അടിയന്തരമായി ജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ നടത്തുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ്‌ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments