ന്യൂഡൽഹി: കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് പുന്തുണയുമായി എത്തുന്നത്. എം പി മാർ, കർഷക നേതാക്കൾ, മുൻ ആർമി ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് എത്തി ഐക്യദാർത്ഥ്യം പ്രഖ്യാപിക്കുന്നുണ്ട്.നീറ്റ് പരീക്ഷ ചർച്ചയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മാതാപിതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ധർമേന്ദ്ര പ്രധാന് രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സി ജെ പി യുടെ തീരുമാനം. എന്നാൽ സോനം വാങ്ങ് ചുക്കിന്റെ ആരോഗ്യ നില മോശമാവുകയാണ്. 8 കിലോ ഭാരമാണ് നിരാഹാര സമരത്തെ തുടർന്നു കുറഞ്ഞത്

