Tuesday, March 3, 2026
No menu items!
Homeവാർത്തകൾസ്വകാര്യ ജീവനക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍

സ്വകാര്യ ജീവനക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍

തിരുവനന്തപുരം: പ്രൊഫണല്‍ ജീവിതം കാരണം നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ബുദ്ധിമുണ്ടാകുന്നുണ്ടോ? നിങ്ങളുടെ ഓഫര്‍ ലെറ്ററില്‍ പരാമര്‍ശിച്ചിരിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ജോലി സമയമാണോ ഉള്ളത്? നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ പോവുകയാണ്. സ്വകാര്യ ജീവനക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഉദ്ദേശിച്ച് റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍ ജയരാജ് ആണ് ബില്‍ അവതരിപ്പിക്കുന്നത്. സ്വകാര്യമേഖലയിലെ ജോലിഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവതരിപ്പിക്കുന്ന സ്വകാര്യബില്‍ ആണിത്
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏതൊരു ജീവനക്കാരനും കമ്പനിയുമായുള്ള കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന അവരുടെ പ്രവൃത്തി സമയത്തിനപ്പുറം ഏതെങ്കിലും ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ അല്ലെങ്കില്‍ ഷോര്‍ട്ട് മെസേജിംഗ് സേവനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ടെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ജീവനക്കാരെ തരംതാഴ്ത്തല്‍, പിരിച്ചുവിടല്‍ എന്നിവയുള്‍പ്പെടെയുള്ള അച്ചടക്ക നടപടികളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഈ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു
ഓരോ ജില്ലയിലും ഒരു സ്വകാര്യ മേഖലയിലെ തൊഴില്‍ പരാതി പരിഹാര സമിതി സ്ഥാപിക്കാന്‍ റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍ നിര്‍ദ്ദേശിക്കുന്നു. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനും, ജില്ലാ ലേബര്‍ ഓഫീസര്‍ സെക്രട്ടറിയുമായിരിക്കും. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഈ കമ്മിറ്റിയില്‍ അംഗമായിരിക്കും. ഈ കമ്മിറ്റികള്‍ക്ക് കമ്പനികളില്‍ നിന്ന് അവരുടെ നിയമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തേടാനും, സാമ്പത്തിക കാരണങ്ങളാല്‍ ഒരു സ്ഥാപനത്തിന്റെ പിരിച്ചുവിടലുകള്‍ പരിശോധിക്കാനും, ഓവര്‍ടൈം ജോലിയെക്കുറിച്ചുള്ള പരാതികളില്‍ നടപടിയെടുക്കാനും, ഓവര്‍ടൈം ജോലിക്ക് അധിക വേതനത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും കഴിയും.

ജീവനക്കാര്‍ക്കായി കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്മിറ്റിക്ക് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ സെഷന്റെ അടുത്ത ഘട്ടത്തിലാണ് ബില്ലിന്റെ കരട് അവതരിപ്പിക്കുക. കേരളത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മാനസികാരോഗ്യം, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള നാഴികക്കലാണ് ബില്ലെന്ന് സംസ്ഥാനത്തുടനീളമുള്ള ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഓരോ ജില്ലയിലും പരാതി പരിഹാര സമിതികള്‍ സ്ഥാപിക്കാനുള്ള ബില്ലിന്റെ നിര്‍ദ്ദേശത്തെയും പോസ്റ്റില്‍ അഭിനന്ദിച്ചു.

കോവിഡിന് മുമ്പ്, ജോലി കുറെക്കൂടി റിലാക്‌സ്ഡ് ആയിരുന്നു. എല്ലാവരും ഓഫീസില്‍ വരികയും ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തു. കോവിഡ് കാലത്ത് ലാപ്ടോപ്പുകള്‍ നല്‍കിയതോടെ രീതി മാറിയെന്നും യുവപ്രൊഫഷണല്‍ പറഞ്ഞു. ബില്ലിനെ പോസിറ്റീവായി കാണുന്നുണ്ടെങ്കിലും, പ്രവര്‍ത്തന മാനദണ്ഡങ്ങളും സമയക്രമങ്ങളും മാറ്റുന്നത് എത്രത്തോളം പ്രാബല്യത്തില്‍ വരുത്തുമെന്ന കാര്യം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments