Wednesday, July 9, 2025
No menu items!
Homeവാർത്തകൾഐഎസ്ആര്‍ഒ സ്പേഡെക്സ് പരീക്ഷണം മാറ്റി

ഐഎസ്ആര്‍ഒ സ്പേഡെക്സ് പരീക്ഷണം മാറ്റി

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ ചരിത്രത്തിലെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് ദൗത്യം നീട്ടിവെച്ചു. നാളെ നടക്കാനിരുന്ന സ്പേഡെക്‌സ് പരീക്ഷണം ഇനി വ്യാഴാഴ്ചയാണ് നടക്കുക എന്ന് ഇസ്രൊ അറിയിച്ചു. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ അതിസങ്കീര്‍ണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് വെച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണിത്.

2024 ഡിസംബര്‍ 30-ാം തീയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റര്‍ അകലത്തില്‍ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള വ്യത്യാസം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് അവസാനം ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുക.

സ്പേഡെക്‌സ് ഡോക്കിംഗ് വിജയിച്ചാൽ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിംഗ് ടെക്നോളജി വിജയിപ്പിച്ചിട്ടുള്ളൂ. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിന് സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ അനിവാര്യമാണ്. അതേ സമയം ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments