Sunday, September 13, 2026
No menu items!
Homeവാർത്തകൾവൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; മഴ ലഭിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണം അനിവാര്യം

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; മഴ ലഭിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണം അനിവാര്യം

കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ രണ്ടുതവണയായി ഏര്‍പ്പെടുത്തുന്ന 25 മിനിറ്റ് നിയന്ത്രണത്തിനു പുറമേ മൂന്നാമതൊരു തവണകൂടി വെട്ടിച്ചുരുക്കല്‍ വന്നേക്കാം. ഇതോടെ നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീളാനാണ് സാധ്യത.ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ എക്കാലത്തെയും ഉയര്‍ന്ന റെക്കോഡായ 9.63 കോടി യൂണിറ്റിലെത്തി. ഏപ്രില്‍ മാസത്തിലെ ചൂടുകാലത്തിനു സമാനമായ ഉപഭോഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ആവശ്യകത താഴാതെ നിന്നാല്‍ കെഎസ്ഇബിക്ക് മുന്നില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണ്.

മധ്യപ്രദേശില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിക്കായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, അവിടെ അധികമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബറിലെ ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള കമ്പനികളുടെ കരാറിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. രാത്രിയിലെ പ്രതിസന്ധിക്ക് ഇത് ആശ്വാസമാകില്ലെന്ന വിലയിരുത്തലിലാണ് കമ്മിഷന്‍ അനുമതി നല്‍കാതിരുന്നത്

രാജ്യത്താകെ വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നതും കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്. രാജ്യത്തെ പീക്ക് അവര്‍ (ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയം) ആവശ്യം കഴിഞ്ഞ ദിവസം സര്‍വകാല റെക്കോഡായ 2.67 ലക്ഷം മെഗാവാട്ടിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഇത് 2.32 ലക്ഷം മെഗാവാട്ടായിരുന്നു. ‘ഗ്രിഡ് ഇന്ത്യ’യുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ 639 മെഗാവാട്ട് കുറവുള്ള കേരളം രണ്ടാം സ്ഥാനത്താണ്. തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്.ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങളോടെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഒക്ടോബര്‍ പകുതിയോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ലഭ്യമാകുന്നതിന് തടസ്സമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 8.94 കോടി യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗം വെള്ളിയാഴ്ച 9.63 കോടി യൂണിറ്റായി ഉയര്‍ന്നപ്പോള്‍, രാത്രിയിലെ പീക്ക് ഡിമാന്‍ഡ് വ്യാഴാഴ്ച 5045 മെഗാവാട്ടായും (കഴിഞ്ഞ വര്‍ഷം 4443 മെഗാവാട്ട്) വര്‍ധിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments