വെള്ളം ഉപയോഗിച്ച് ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ജലം ഉപയോഗപ്പെടുത്തിയുള്ള ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇത് നൂതന ഹൈഡ്രജൻ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവർത്തിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളമാണ് ഇതിന് ആവശ്യമായി വരിക. ഇതിനായുള്ള പ്രത്യേക ജലസംഭരണികള്‍ റെയില്‍വേ തന്നെ നിർമ്മിക്കും. പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തിലുടനീളം 35 ഹൈഡ്രജൻ ട്രെയിനുകള്‍ കൊണ്ടുവരും. ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്താണ് ഹൈഡ്രജന്‍ ട്രെയിന്‍ പ്രവർത്തിക്കുന്നത്.
ഇതിന് ഡീസല്‍ ട്രെയിനുകളെക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനിന് ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഓടാൻ സാധ്യത ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിന്ദ്-സോനിപത് റൂട്ടിലാണ്.



