ന്യൂഡൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്ത് മുഖ്യമന്തി പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ പ്രധാനമന്ത്രി നേരിട്ടെത്തി സന്ദർശിച്ചിരുന്നു. തുടർന്ന് കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആ ഗ്രാമങ്ങള്‍ തന്നെ മുഴുവന്‍ ഒലിച്ചുപോയ സാഹചര്യമായിരുന്നു. 300ലധികം പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഇക്കാര്യമെല്ലാം പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോള്‍ അറിഞ്ഞിരുന്നു. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും എന്തിനാണ് സഹായം നല്‍കാൻ ഇത്ര വൈകുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം