Saturday, June 13, 2026
No menu items!
Homeവാർത്തകൾഅമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായി...

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതായി സൂചനകൾ.

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന കടുത്ത സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്ക് ഇരുരാജ്യങ്ങളും കൂടുതൽ അടുക്കുന്നതായി സൂചനകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രാഥമിക കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും, ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ടെഹ്‌റാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും പുതിയ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഈ യുദ്ധത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ച ഇറാൻ്റെ ആണവ പദ്ധതി പോലുള്ള ഏറ്റവും തർക്കവിഷയമായ കാര്യങ്ങൾ തുടർന്നുള്ള ചർച്ചകളിൽ മാത്രമായിരിക്കും പരിഗണിക്കുക.ഒരു പ്രാഥമിക കരാറിന് അന്തിമരൂപം നൽകാൻ തക്കവിധം വാഷിംഗ്ടണും ടെഹ്‌റാനും ഒരു ഡ്രാഫ്റ്റ് ടെക്സ്റ്റിൻ്റെ കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും കാര്യങ്ങൾ വളരെ നല്ലൊരു ഘട്ടത്തിലാണെന്നും യുഎസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വ്യവസ്ഥകളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് തന്നെ, ഈ താൽക്കാലിക കരാർ ടെഹ്‌റാൻ്റെ തന്ത്രപരമായ വിജയമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചത്.”അമേരിക്കയുമായുള്ള യുദ്ധത്തിൽ ഇറാനാണ് വിജയിച്ചത്,” ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ അരാഖ്ചി പറഞ്ഞു.

വെസ്റ്റേൺ, ഇറാനിയൻ, പാകിസ്താനി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, നിലവിലുള്ള കരട് കരാർ ഏറെക്കുറെ ടെഹ്‌റാൻ ആദ്യം മുന്നോട്ടുവെച്ച നിബന്ധനകളെയാണ് പ്രതിഫലിപ്പിക്കുന്നത്. കരാർ പ്രകാരം, ഇറാൻ്റെ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ആസ്തികൾ ഘട്ടങ്ങളായി വിട്ടുനൽകുന്നതിനും ഒപ്പം എണ്ണ കയറ്റുമതിയെ ലക്ഷ്യമിട്ടുള്ളവ ഉൾപ്പെടെയുള്ള ചില യുഎസ് ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനും പകരമായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കും.സംഘർഷത്തെത്തുടർന്ന് ഈ വർഷം ആദ്യം യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഈ കടലിടുക്ക് അടച്ചത്. ആഗോള എണ്ണ-വാതക വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഇതിലൂടെയായിരുന്നു. ഒമാനോടൊപ്പം ചേർന്ന് ഇറാൻ ഈ ജലപാതയിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് മേൽനോട്ടം വഹിക്കുമെന്ന് അരാഖ്ചി പറഞ്ഞു, ഇത് ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ഗതാഗത പാതകളിലൊന്നിന്മേൽ വലിയ സ്വാധീനം നിലനിർത്താനാണ് ടെഹ്‌റാൻ ഉദ്ദേശിക്കുന്നത് എന്നതിൻ്റെ സൂചനയാണ്.ആണവ പദ്ധതികൾ മാറ്റിവെച്ചുഏറ്റവും സങ്കീർണ്ണമായ വിഷയമായ ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങളിൽ ഉടനടി ഒരു പരിഹാരം ഉണ്ടാകില്ല. പകരം, ടെഹ്‌റാൻ്റെ ആണവ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 60 ദിവസത്തെ ചർച്ചകൾ നടത്താനാണ് കരട് കരാർ വിഭാവനം ചെയ്യുന്നത്.ഇറാൻ്റെ ആണവ പദ്ധതി പൂർണ്ണമായും ഇല്ലാതാക്കുക, അതിൻ്റെ യുറേനിയം സമ്പുഷ്ടീകരണ ശേഖരം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക, കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദീർഘകാല പരിശോധന സംവിധാനം നടപ്പിലാക്കുക എന്നിവയാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.എന്നിരുന്നാലും, തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിനോട് ഇറാൻ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുന്നതിനോ കൈമാറുന്നതിനോ പകരം അതിൻ്റെ തീവ്രത കുറയ്ക്കുക (Dilute) എന്നതായിരിക്കും ടെഹ്‌റാൻ്റെ പരിഹാരമാർഗ്ഗമെന്ന് അരാഗ്ചി പറഞ്ഞു. തങ്ങളുടെ ആണവ പദ്ധതികൾ തികച്ചും സമാധാനപരവും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതുമാണെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ നിരന്തരം വാദിക്കുന്നത്. “ടെഹ്‌റാനെ സംബന്ധിച്ചിടത്തോളം അതിൻ്റെ യുറേനിയം ശേഖരത്തിനുള്ള ഒരേയൊരു പരിഹാരം അതിൻ്റെ തീവ്രത കുറയ്ക്കുക എന്നത് മാത്രമാണ്,” അരാഖ്ചിയുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യുദ്ധം മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചർച്ചകളും ഇറാൻ്റെ മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട യുഎസ് ആവശ്യങ്ങളിൽ ചില ഇളവുകളും ഈ കരാറിൽ ഉൾപ്പെട്ടേക്കാമെന്ന് ചർച്ചകളിൽ പങ്കെടുത്ത ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും യുഎസ് ഉദ്യോഗസ്ഥർ ഈ വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.”പറഞ്ഞ കാര്യങ്ങൾ അവർ നടപ്പിലാക്കുന്നത് വരെ അവരുടെ പണമൊന്നും വിട്ടുനൽകില്ല. ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കും. ഭീകര സംഘടനകൾക്ക് ഇറാൻ്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഫണ്ടിംഗും ഉണ്ടാകരുത്. ഇതാണ് അവർ അംഗീകരിച്ചിരിക്കുന്ന കാര്യങ്ങൾ. ഇതൊരു പെർഫോമൻസ് അധിഷ്ഠിത കരാറാണ്,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇസ്രായേലിൻ്റെ ആശങ്കകൾഈ സംഘർഷത്തിൽ അമേരിക്കയ്‌ക്കൊപ്പം പോരാടിയ ഇസ്രായേൽ ഈ ചർച്ചകളുടെ ഒരു ഭാഗമല്ല എന്നതുകൊണ്ടുതന്നെ നിർദ്ദിഷ്ട കരാർ ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തങ്ങളുടെ സർക്കാർ ഈ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തങ്ങൾക്ക് ഭീഷണിയാണെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇസ്രായേൽ നിലനിർത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളോട് സാമ്പത്തിക വിപണികൾ വളരെ അനുകൂലമായാണ് പ്രതികരിച്ചത്. ആഗോള ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയപ്പോൾ എണ്ണവിലയിൽ വലിയ ഇടിവുണ്ടായി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുമെന്നും ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷകളാണ് ഇതിന് കാരണം.ഈ കരാർ അന്തിമമാവുകയാണെങ്കിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ഔദ്യോഗിക കാലാവധിയിൽ റദ്ദാക്കിയ 2015-ലെ ആണവ കരാറിന് ശേഷം വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ നയതന്ത്ര ഇടപെടലായി ഇത് മാറും. ഈ പുതിയ ചട്ടക്കൂടിന് സുസ്ഥിരമായ ഒരു സമാധാനം കൊണ്ടുവരാൻ സാധിക്കുമോ എന്നത് ഇറാൻ്റെ ആണവ ഭാവിയെക്കുറിച്ച് വരാനിരിക്കുന്ന കഠിനമായ ചർച്ചകളെ ആശ്രയിച്ചിരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments