തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. മുംബൈയിൽ നിന്നും വ്യാഴാഴ്‌ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം ടാക്സി വേയിലേക്ക് മാറ്റി. യാത്രക്കാരെ ഇറക്കിയശേഷം വിശദമായ പരിശോധന നടത്തും.
ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു. ഇതിനായി കൂടുതൽ സുരക്ഷ വിമാനത്താവളത്തി ഒരുക്കി.



