Sunday, December 21, 2025
No menu items!
Homeവാർത്തകൾഇന്ത്യക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്; ഇന്ത്യ തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷ ഇല്ലെങ്കില്‍ തങ്ങളും തീരുവ കൂട്ടും

ഇന്ത്യക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്; ഇന്ത്യ തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷ ഇല്ലെങ്കില്‍ തങ്ങളും തീരുവ കൂട്ടും

മേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന താരിഫുകള്‍ കുറയ്ക്കുമെന്നാണ് തന്‍റെ വിശ്വാസം എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ താരിഫുകള്‍ ഗണ്യമായി കുറയ്ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഏപ്രില്‍ 2 ന്, ഇന്ത്യ തങ്ങളില്‍ നിന്ന് ഈടാക്കുന്ന അതേ താരിഫുകള്‍ തന്നെയായിരിക്കും തങ്ങള്‍ അവരില്‍ നിന്നും ഈടാക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് ഏപ്രില്‍ 2 നെ ‘അമേരിക്കയുടെ വിമോചന ദിനം’ എന്നാണ് പരാമര്‍ശിച്ചത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രൂത്ത് സോഷ്യലില്‍ ചേര്‍ന്നിരുന്നു. ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ഓട്ടോമൊബൈല്‍, കാര്‍ഷിക വസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നീ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്.

ട്രംപ് ഇന്ത്യയെ ‘താരിഫ് രാജാവ്’ എന്നും വ്യാപാര ബന്ധങ്ങളെ ‘ദുരുപയോഗം ചെയ്യുന്നവര്‍’ എന്നും ആവര്‍ത്തിച്ച് വിളിച്ചിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ശരാശരി തീരുവ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. യുഎസിന്‍റെ ശരാശരി താരിഫ് 2.2%, ചൈനയുടേത് 3%, ജപ്പാന്‍റേത് 1.7% എന്നിങ്ങനെയാണ്. ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഏര്‍പ്പെടുത്തുന്ന ശരാശരി തീരുവ 12% ആണ്.

കഴിഞ്ഞ മാസം, വാഷിംഗ്ടണില്‍ ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, ഇന്ത്യ ബര്‍ബണ്‍ വിസ്കി, മോട്ടോര്‍ സൈക്കിളുകള്‍, മറ്റ് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ തീരുവ കുറച്ചിരുന്നു. ഏപ്രില്‍ 2 ന് വരാനിരിക്കുന്ന ട്രംപിന്‍റെ പ്രതികാര താരിഫുകളെത്തുടര്‍ന്ന്, ഒരു വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ യുഎസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിരുന്നു. അധിക താരിഫുകള്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 7 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് സിറ്റി റിസര്‍ച്ചിന്‍റെ കണക്ക്. ലോഹങ്ങള്‍, രാസവസ്തുക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളെ ആയിരിക്കും തീരുവ ബാധിക്കുക.കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും തീരുവ തിരിച്ചടിയായിരിക്കും. യുഎസിനെ തണുപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും ട്രംപിന്‍റെ വലംകൈയായ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സുമായി സഹകരിച്ച് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് വഴി സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.
 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments