50 ദിവസത്തിനുള്ളിൽ വെടിനിർത്തൽ കരാറിൽ എത്താൻ മോസ്കോയും കീവ്വും പരാജയപ്പെട്ടാൽ റഷ്യയ്ക്ക് മേൽ 100% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.ഉക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യയ്ക്കുമേൽ നയതന്ത്ര സമ്മർദ്ദം തുടരുന്നതിനിടെ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടിനൊപ്പം വൈറ്റ് ഹൗസിൽ സംയുക്തമായി പങ്കെടുത്തപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “ഞാൻ വ്യാപാരത്തെ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നാൽ യുദ്ധങ്ങൾ പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്.” ട്രംപ് വ്യക്തമാക്കി.അതേസമയം, നാറ്റോ-യുഎസ് കരാർ പ്രകാരം ഉക്രെയ്നിന് വൻതോതിൽ ആയുധങ്ങൾ ലഭിക്കുമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ വാഗ്ദാനം ചെയ്തു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകളിൽ യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിൽ ട്രംപ് പലതവണ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.അതേസമയം, കിഴക്കൻ ഉക്രെയ്നിലെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു, ഡൊണെറ്റ്സ്ക് മേഖലയിലും സപോരിജിയ മേഖലയിലും രണ്ട് ഗ്രാമങ്ങൾ പിടിച്ചെടുത്തു. കിഴക്കൻ ഖാർകിവ്, സുമി മേഖലകളിലും മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു



