ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇനി മുതൽ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) വ്യക്തമാക്കി. 2021 നവംബർ 18ന് മുമ്പ് വിദേശത്ത് ‘ബാച്ചിലർ ഓഫ് മെഡിസിൻ’ കോഴ്സുകളിൽ ചേർന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. വിദേശത്തുനിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഇന്റേൺഷിപ് സഹായിക്കുമെന്ന് എൻ.എം.സി കരുതുന്നു.



