തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പാമ്പാടിയിൽ അഞ്ചാം വാർഡിലെ 74 വയസ്സുള്ള ബാലസുബ്രഹ്മണ്യവും 67 വയസുള്ള പത്നി സീതാദേവിയുമാണ് ജീവിത പ്രതിസന്ധിയിൽ ആയിട്ടുള്ളത്. ഓരോ ദിവസവും ഇവർ കഴിച്ചുകൂട്ടുന്നത് മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണ്.
ജീവിതസായാഹ്ന വേളയിലും ഇവർക്ക് ദുരിതം നൽകുന്നത് വീടിന് തൊട്ടടുത്തുള്ള പാമ്പാടി ഗവൺമെന്റ് മൃഗാശുപത്രി വളപ്പിൽ ഉള്ള വേപ്പ് മരമാണ്. കനത്ത കാറ്റോ മഴയോ വന്നാൽ മരം ഏത് നിമിഷവും വീടിനു മുകളിലേക്ക് പൊട്ടി വീഴുവാൻ സാധ്യതയാണുള്ളത്. ഈ മരത്തിന് തൊട്ടു താഴെയായി പോകുന്ന വൈദ്യുത ലൈനുകളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുമുണ്ട്. പലതവണ പഞ്ചായത്ത് അധികാരികളെയു മറ്റും അറിയിച്ചുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല എന്നുംപരാതി നൽകി ഒരു വർഷമായിട്ടും നടപടിയൊന്നും സ്വീകരിക്കാതെ അധികൃതർ അലംഭാവം കാണിക്കുകയാണ് എന്നും ബാലസുബ്രഹ്മണ്യനും ഭാര്യയായ സീതാദേവിയും വിഷമസമേതം പറഞ്ഞു. എത്രയും വേഗം ബന്ധപ്പെട്ടവർ മരക്കൊമ്പ് വെട്ടി നീക്കി തങ്ങളുടെ ജീവൻ രക്ഷിക്കണമെന്നാണ് ഇവരുടെ വിനീതമായ അപേക്ഷ.