Thursday, August 7, 2025
No menu items!
Homeകലാലോകംപെരുമാള്‍ മുരുകന്‍റെ  'കൊടിത്തുണി' സിനിമയായി

പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’ സിനിമയായി

ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു

കൊച്ചി: പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.

രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.

പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. ഈ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും. അഭിനേതാക്കൾ: ഗീത കൈലാസം, ശരൺ,  ഭരണി , തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.

ബാനർ: എൻജോയ് ഫിലിംസ്, നിർമ്മാണം: ഫിറോസ് റഹിം – അൻജോയ് സാമുവൽ. സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം, ഇ എൽ വിജിൻ വിൻസെൻ്റ് പെപ്പെ. തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ. കഥ: പെരുമാൾ മുരുകൻ. ഡി.ഒ പി. : അൻജോയ് സാമുവൽ. സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ. എഡിറ്റിംഗ്: പ്രദീപ് ശങ്കർ. കലാസംവിധാനം: ഗോപി കരുണാനിധി. ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി (ദേശീയ അവാർഡ്). വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (സംസ്ഥാന അവാർഡ്). സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ. സൗണ്ട് ഡിസൈനും സിങ്ക്സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്. മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ).

ഈ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ ‘ആട്ടം’ എന്ന ചിത്രവും കഴിഞ്ഞകൊല്ലം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments