Sunday, August 3, 2025
No menu items!
Homeവാർത്തകൾപി.ജി പ്രവേശനത്തിലും ഇനി ‘ഒറ്റ പെൺകുട്ടി’ സംവരണം

പി.ജി പ്രവേശനത്തിലും ഇനി ‘ഒറ്റ പെൺകുട്ടി’ സംവരണം

ന്യൂഡൽഹി: കുടുംബങ്ങളിലെ ‘ഒറ്റപ്പെൺകുട്ടിക്കാ‘യി 2025-26 അക്കാദമിക സെഷനിൽ ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരു സീറ്റ് സംവരണം ചെയ്യാൻ ഡൽഹി സർവകലാശാല പദ്ധതിയിടുന്നു. ഇതോടെ അക്കാദമിക് കൗൺസിൽ യോഗത്തിൽ ഈ നിർദേശം ചർച്ച ചെയ്യും. 2023-24 അക്കാദമിക സെഷനിൽ നേരത്തെ തന്നെ ബിരുദ തലത്തിൽ ഒറ്റ​പ്പെൺകുട്ടിക്കായി ‘ഒരു കോഴ്‌സിന് ഒരു സീറ്റ്’ സർവകലാശാല ഇതിനകം സംവരണം ചെയ്തിട്ടുണ്ട്. ഇതുവഴി ഈ വർഷം 69 കോളേജുകളിലായി 764 വിദ്യാർത്ഥിനികൾക്ക് പ്രവേശനം ലഭിച്ചു.

കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) വഴിയാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര പ്രവേശനം നടത്തുന്നത്. തുടർന്ന് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) നടത്തുന്നു. 2023-24 അഡ്മിഷൻ സൈക്കിളിൽ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാർത്ഥികൾ ഇതിനകം അപേക്ഷിച്ചിരുന്നു. പുതിയ നയത്തിന് അംഗീകാരം ലഭിച്ചാൽ സർവകലാശാല വാഗ്ദാനം ചെയ്യുന്ന 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും പുതിയ സംവരണം ബാധകമാകും. വിധവകളുടെ കുട്ടികൾ, അനാഥക്കുട്ടികൾ, സ്‌പോർട്‌സ്, വികലാംഗർ,സായുധ സേനാംഗങ്ങളുടെ കുട്ടികൾ, എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് സർവകലാശാല സീറ്റുകൾ ഇതിനകം തന്നെ സംവരണം ചെയ്തിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ സർവകലാശാല ശ്രമിക്കുന്നത് ഒറ്റപ്പെൺകുട്ടികൾക്കു​ള്ള പിന്തുണ വിപുലീകരിക്കാനും അവരെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനുമാണെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments