പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രി. മുഖ്യമന്ത്രിമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്. പൗരന്മാരെ തിരിച്ചറിയാനും നാട് നടത്താനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ പ്രതികരിച്ചു. ഭീകരത ആഗോള ഭീഷണി ആണെന്നും പഹല്‍ഗാം ഭീകരാക്രമണം ഭീകരത ആഗോള ഭീഷണിയെ ഓര്‍മ്മിപ്പിക്കുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മനുഷ്യരാശി ഒറ്റക്കെട്ടായി ഭീകരതയെ നേരിടണം. ദേശീയ താത്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റ് മരിച്ച കൊച്ചി സ്വദേശി എന്‍. രാമചന്ദ്രന്‍റെ സംസ്കാരം നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി പൊതു ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെ പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.