Wednesday, February 25, 2026
No menu items!
Homeവാർത്തകൾനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പശുവിന്റെ ശ്വാസകോശം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തെക്കുറിച്ച് മുന്‍ മൈക്രോസോഫ്റ്റ് സിഇഒ ബില്‍...

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പശുവിന്റെ ശ്വാസകോശം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തെക്കുറിച്ച് മുന്‍ മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സ്

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പശുവിന്റെ ശ്വാസകോശം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തെക്കുറിച്ച് മുന്‍ മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സ്. അടുത്തു പുറത്തിറങ്ങുന്ന ‘സോഴ്‌സ് കോഡ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ കുട്ടിക്കാലത്തെ നിരവധി രസകരമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ ഷെയർ ചെയ്ത വീഡിയോയില്‍ അത്തരമൊരു അനുഭവം അദ്ദേഹം വിവരിച്ചു. പശുവിന്റെ ശ്വാസകോശം ക്ലാസില്‍ കൊണ്ടുവന്ന് അധ്യാപകനെയും സഹപാഠികളെയും ഞെട്ടിച്ചതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സുഹൃത്തുക്കളില്‍ ചിലര്‍ക്ക് ശ്വാസകോശം കണ്ടപ്പോള്‍ അറപ്പ് തോന്നിയെന്നും എന്നാല്‍ തന്റെ പരീക്ഷണം ഒരു വലിയ ഹിറ്റ് ആയിരുന്നുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘‘നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാഴ്ചയ്ക്ക് രസകരമായത് എന്തെങ്കിലും ക്ലാസിൽ കൊണ്ടുവരാനും അത് മറ്റുള്ളവരോട് പറയുകയും ചെയ്യൂ എന്ന് എന്റെ അധ്യാപിക പറഞ്ഞു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് കശാപ്പാശാലയില്‍ പോയി പശുവിന്റെ ശ്വാസകോശം വാങ്ങാമെന്ന് പറഞ്ഞത്,’’ 69കാരനായ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
ഈ ആശയം രസകരമായി അദ്ദേഹത്തിന് തോന്നി. തുടര്‍ന്ന് പശുവിന്റെ ശ്വാസകോശം അദ്ദേഹം ഒരു വെളുത്ത ഷീറ്റിൽ പൊതിഞ്ഞ് സകൂളിലേക്ക് കൊണ്ടുപോയി. ‘‘ഞാന്‍ ആ വെളുത്ത പേപ്പര്‍ അഴിച്ചപ്പോള്‍ അത്ഭുതവുംം അറപ്പും കൂടിക്കലര്‍ന്ന പ്രതികരണമാണ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അന്ന് ഞാന്‍ കയ്യുറകള്‍ ഉപയോഗിച്ചിരുന്നില്ല,’’ അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗേറ്റ്‌സ് ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ പശുവിന്റെ ശ്വാസകോശവും കയ്യുറകളും പ്രത്യക്ഷപ്പെട്ടു. ഇത് താന്‍ സ്‌കൂളില്‍ കൊണ്ടുപോയ പശുവിന്റെ ശ്വാസകോശവുമായി സമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ നടത്തിയ അതേ പരീക്ഷണം അദ്ദേഹം ഇവിടെയും ആവര്‍ത്തിച്ചു. വായു അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ പശുവിന്റെ ശ്വാസകോശത്തിന്റെ ആകൃതി മാറുന്നത് എങ്ങനെയെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ കാണിച്ച് തന്നു. ഇത് കണ്ട് തന്റെ ഐറ്റം ക്ലാസിലെ ഒരു പെണ്‍കുട്ടി ബോധരഹിതയായ കാര്യവും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍, പരീക്ഷണം മികച്ചതാണെന്നും എന്നാല്‍ ക്ലാസ് മുറിയുടെ പുറത്തേക്ക് ശ്വാസകോശം കൊണ്ടുപോകാനും അധ്യാപിക ഗേറ്റ്‌സിനോട് നിര്‍ദേശിച്ചു.‘‘ക്ലാസില്‍ കാണിക്കാനും പറയാനും എന്തെങ്കിലും രസകരമായ എന്തെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ താന്‍ ഒരു പശുവിന്റെ ശ്വാസകോശം കൊണ്ടുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കരുതുന്നു. എന്റെ പുതിയ ഓര്‍മക്കുറിപ്പായ സോഴ്‌സ് കോഡില്‍ ഞാന്‍ പങ്കിടുന്ന എന്റെ ബാല്യകാത്തെ നിരവധി കഥകളില്‍ ഒന്ന് മാത്രമാണിത്,’’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അടിക്കുറിപ്പായി ഗേറ്റ്‌സ് പറഞ്ഞു.

ഈ പുസ്തകത്തില്‍ ഗേറ്റ്‌സിന്റെ ബാല്യവും മൈക്രോസോഫ്റ്റിലെ അദ്ദേഹത്തിന്റെ തുടക്കകാലഘട്ടവുമാണ് വിവരിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ ഗേറ്റ്‌സ് 1975ലാണ് പോള്‍ അല്ലനുമായി ചേര്‍ന്ന് ടെക് കമ്പനി സ്ഥാപിച്ചത്. 2020ല്‍ അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ബോര്‍ഡില്‍നിന്ന് രാജിവെച്ചു. രാജിവെച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഓഹരികളുടെ വലിയൊരു ഭാഗം അദ്ദേഹം ഗേറ്റ്‌സ് ഫൗണ്ടേഷന് സംഭാവന ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments