കൊച്ചി: അച്ചടക്കം ഉറപ്പാക്കാനും തെറ്റു തിരുത്താനും സദുദ്ദേശ്യപരമായി അധ്യാപകർ വിദ്യാർഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ചൂരൽ പ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അധ്യാപകനെതിരെ വിഴിഞ്ഞം പൊലീസെടുത്ത് കേസിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന് ഹൈകോടതിയുടെ മുൻ ഉത്തരവും കോടതി കണക്കിലെടുത്തു. 2025 ഫെബ്രുവരി 10ന് പകൽ 12.30ന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർഥിയെ ചുരൽ ഉപയോഗിച്ച് അധ്യാപകൻ തല്ലിയെന്നായിരുന്നു കേസ്.



