പാരീസ് ഒളിമ്ബിക്സില്‍ അയോഗിക്കപ്പെട്ടത് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിമ്ബിക്സില്‍ അയോഗ്യാക്കപ്പെട്ടതിന് പിന്നാലെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ മത്സരത്തില്‍ നിന്നും അയോഗ്യാക്കിയത്.
ഇന്ന് നടന്ന ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലായതിനെ തുടർന്നാണ് നടപടി. ഫൈനലിലേക്ക് പ്രവേശിച്ച താരത്തിന് 50 കിലോയില്‍ അധികം ഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയിട്ടുള്ളത്. രാത്രിയില്‍ 2 കിലോയോളം ഭാരം കൂടിയതിനെ തുടർന്ന് കഠിന പരിശ്രമത്തിലൂടെ 1.85 കിലോ ഭാരം വിനേഷ് ഫോഗട്ട് കുറച്ചിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണ് എന്നും ശക്തമായി തിരിച്ചുവരണം എന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി വിനേഷിനെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ വിനേഷ് സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. വിനേഷിന്റെ ഫൈനല്‍ പ്രവേശനവും 5-0 എന്ന മികച്ച സ്കോറുമായിട്ടായിരുന്നു. വെള്ളിയോ സ്വർണ്ണമോ നേടാമായിരുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ ഏല്‍പ്പിച്ചു കൊണ്ടാണ് വിനേഷിന്റെ അയോഗ്യത നടപടി.



