മുംബൈ: രാജ്യത്തിന് കരുത്ത് പകരാൻ തദ്ദേശീയമായി നിര്‍മിച്ച രണ്ട് മുന്‍നിര കപ്പലുകളും ഒരു അന്തര്‍വാഹിനിയും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിസൈല്‍ നശീകരണ കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് നീലഗിരി, അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ എന്നിയവയാണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തവ.
‘മുബൈ നേവല്‍ ഡോക്കിയാര്‍ഡില്‍വെച്ച് സമര്‍പ്പിച്ച ഇവ മൂന്നും പ്രതിരോധ നിര്‍മാണത്തിലും സമുദ്ര സുരക്ഷയിലും രാജ്യത്തിന്റെ സുപ്രധാനമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുമെന്നതിൽ സംശയമൊന്നുമില്ല. ഇന്ത്യയില്‍തന്നെ നിര്‍മിച്ച ഈ മൂന്ന് മുന്‍നിര പോരാളികളും രാജ്യത്തിന് ഏറെ അഭിമാനമാണ്. ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഒരു പ്രധാന നാവികശക്തിയായി ഉയര്‍ന്നുവരികയാണ്’, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് വലിയ ദിവസമാണിതെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഛത്രപതി ശിവജി മഹാരാജിന്റെ നാവികസേനയെ സംബന്ധിച്ച കാഴ്ചപ്പാടുകളേക്കുറിച്ചും അനുസ്മരിച്ചു.



