Saturday, March 21, 2026
No menu items!
Homeവാർത്തകൾപാകിസ്ഥാൻ്റെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കറാച്ചിയിൽ നടന്ന വെടിവെപ്പിൽ മൂന് പേർ മരിച്ചു

പാകിസ്ഥാൻ്റെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കറാച്ചിയിൽ നടന്ന വെടിവെപ്പിൽ മൂന് പേർ മരിച്ചു

കറാച്ചി: പാകിസ്ഥാൻ്റെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കറാച്ചിയിൽ നടന്ന വെടിവെപ്പിൽ ഒരു മുതിർന്ന പൗരനും എട്ട് വയസ്സുകാരിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി രക്ഷാപ്രവർത്തകർ പാകിസ്ഥാനിലെ ജിയോ ന്യൂസിനോട് പറഞ്ഞു. നഗരത്തിലെ വിവിധയിടങ്ങളിൽ നടന്ന വെടിവെപ്പിൽ 64 പേർക്ക് വെടിയേറ്റു.

അസീസ്ബാദിൽ വെടിയേറ്റത് ഒരു പെൺകുട്ടിക്കാണ്, സ്റ്റീഫൻ എന്നയാളാണ് കൊറാങ്ങിയിൽ കൊല്ലപ്പെട്ടതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തകർ അറിയിച്ചു.

പാകിസ്ഥാനിലെ ലിയാഖതാബാദ്, കൊറാങ്ങി, ലിയാരി, മെഹ്മൂദാബാദ്, അക്തർ കോളനി, കിയാമാരി, ജാക്സൺ, ബാൽദിയ, ഒറാംഗി ടൗൺ, പാപ്പോഷ് നഗർ എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതായി പോലീസ് സ്ഥിരീകരിച്ചു. ഷെരീഫാബാദ്, നോർത്ത് നസിമാബാദ്, സുർജാനി ടൗൺ, സമാൻ ടൗൺ, ലാൻധി എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

നഗരത്തിൽ നടന്ന മറ്റ് വെടിവെപ്പ് സംഭവങ്ങളിൽ കൊള്ളയടിക്കാൻ ശ്രമിച്ച അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. വെടിയേറ്റും, ആകാശത്തേക്ക് വെടിവെച്ചതിൻ്റെ ഭാഗമായി വെടിയുണ്ടകൾ തലയിലോ ദേഹത്തോ വീണുമാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത്.

പ്രതികളെ അറസ്റ്റ് ചെയ്തു, ആയുധങ്ങൾ കണ്ടെടുത്തു

പരിക്കേറ്റവരെ സിവിൽ, ജിന്ന, അബ്ബാസി ഷഹീദ് ആശുപത്രികളിലേക്കും ഗുലിസ്ഥാൻ-ഇ-ജൗഹാർ, മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. പോലീസ് 20-ലധികം പ്രതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും, വെടിവെപ്പിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. കറാച്ചിയിൽ ആഘോഷ വേളയിൽ വെടിവെപ്പിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നത് സാധാരണ സംഭവമാണ്. ജനുവരിയിൽ കറാച്ചിയിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 42 പേർ കൊല്ലപ്പെടുകയും 233 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

2024-ൽ സമാനമായ ആഘോഷ വെടിവെപ്പിൽ 95 പേർക്ക് പരിക്കേറ്റപ്പോൾ, അതിന് മുൻപുള്ള വർഷം 80 പേർക്ക് പരിക്കേറ്റിരുന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments