വയനാട്: ദുരന്തത്തിന്‍റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്തും പരിസര പ്രദേശങ്ങളിലും ഇരുവരും സന്ദർശനം നടത്തി. പ്രതികൂല സാഹചര്യങ്ങള്‍ കാരണം വ്യാഴാഴ്ച ഇവിടേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ആദ്യദിനം ചൂരല്‍മലയിലും ദുരിതാശ്വാസ ക്യാമ്ബുകളിലും ആശുപത്രിയിലും രാഹുല്‍ സന്ദര്‍ശനം നടത്തി, ദുരിതബാധിതരെ ആശ്വസിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ല അധികൃതരുമായി രാഹുല്‍ സംസാരിച്ചു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫിസില്‍ വെച്ചായിരുന്നു ചര്‍ച്ച. മന്ത്രി മുഹമ്മദ് റിയാസുമായും കൂടിക്കാഴ്ച നടത്തി.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു. ‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതൊരു ഭീകര ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്ബുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പഞ്ചായത്ത് അധികൃതരുമായും ഭരണകൂടവുമായും ചര്‍ച്ച നടത്തി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് കുടുംബം ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് അതിന് പ്രതിജ്ഞാബദ്ധമാണ്. കേരളം ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്ബ് കണ്ടിട്ടില്ല. ഡല്‍ഹിയില്‍ വിഷയം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.



